- കന്യാകുമാരി യുവതിയെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചസംഭവത്തിൽ മൂന്ന് ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ. കന്യാകുമാരിജില്ലയിൽ അരുമനൈക്ക് സമീപം മേല്പുറം ജംഗ്ഷനിലായിരുന്നുസംഭവം. ഒളിവിൽ പോയ രണ്ടുപേരെ പൊലീസ് തിരയുകയാണ്.മേല്പുറം സ്വദേശിനി കലയെ (35) ആണ് കെട്ടിയിട്ട് മർദിച്ചത്.മേല്പുറം, പാകോട് സ്വദേശികളായ നടരാജിന്റെ മകൻ ശശി(47),നാഗേന്ദ്രന്റെ മകൻ വിനോദ് (44), അമ്പയ്യന്റെ മകൻ വിജയകാന്ത്(37) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്യ്തത്. ഗുണ്ട ദിപിൻ,അരവിന്ദ് എന്നിവരാണ് ഒളിവിൽ പോയത്.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്.വർഷങ്ങൾക്കുമുൻപ് ഭർത്താവ് മരിച്ച കല മാർത്താണ്ഡത്ത് മസ്സാജ്സെന്റർ നടത്തുകയാണ്. മേല്പുറം ജംക്ഷൻ വഴി നടന്ന് പോകുമ്പോൾഓട്ടോ സ്റ്റാൻഡിലുള്ള ഡ്രൈവർമാർ അവരെക്കുറിച്ച് അശ്ലീലംപറയുന്നത് പതിവായിരുന്നു. ഇത് സഹിക്കാൻ വയ്യാതെ കലകഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്ന് മുളകുപൊടി പൊതിഞ്ഞ്കൈയിൽ സൂക്ഷിച്ചു. രാവിലെഡ്രൈവർമാർ കലയെ കണ്ടതും പതിവുപോലെ അശ്ലീലം പറഞ്ഞു. തുടർന്ന് കല കൈയിൽ കരുതിയിരുന്ന മുളകുപൊടി എടുത്ത് അവരുടെ മുഖത്ത് വിതറി.ഇതിൽ പ്രകോപിതരായ ഡ്രൈവർമാർ കലയെ അടുത്തുള്ളവൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു.ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒന്നര മണിക്കൂറിന് ശേഷം അരുമനെ പൊലീസ്സംഭവസ്ഥലത്ത് എത്തി കലയെ രക്ഷിച്ചു. പരാതിയുടെഅടിസ്ഥാനത്തിൽ അഞ്ച് പേർക്ക് നേരെ കേസെടുക്കുകയും മൂന്നുപേരെ റിമാൻഡ് ചെയ്യുകയും ചെയ്തു. ഒളിവിൽ പോയ ദിപിന്റെപേരിൽ നിരവധി കേസുകളുണ്ട്. എന്നാൽ ഇയാളുടെ സഹോദരിആരോപണം ഉയർന്നിട്ടുണ്ട്.പൊലീസിൽ ആയതുകൊണ്ടാണ് ദിപിനെ അറസ്റ്റ് ചെയ്യാത്തതെന്ന്കലയെ മർദിക്കുന്ന വിഡിയോ നേരത്തെ സമൂഹമാധ്യമങ്ങളിൽവൈറലായിരുന്നു. എന്നെ ഒന്നര മണിക്കൂർ മേല്പുറം ജംഗ്ഷനിലുള്ള പോസ്റ്റിൽ കെട്ടിയിട്ടിട്ടും ഒരാളും രക്ഷിക്കാൻ വന്നില്ല.
യുവതിയെ ഓട്ടോ ഡ്രൈവർമാർ നടുറോഡിൽ പോസ്റ്റിൽ കെട്ടിയിട്ടു; നാട്ടുകാർ കാഴ്ച്ചക്കാരായി
RELATED ARTICLES